Skip to main content

കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ വൈദ്യുതിവകുപ്പ്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം

കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ വൈദ്യുതിവകുപ്പ്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം. ചണ്ഡിഗഡിലെ വൈദ്യുതിമേഖല അപ്പാടെ കുത്തക കമ്പനിയായ ആർപി– സഞ്‌ജയ്‌ ഗോയങ്ക (ആർപിഎസ്‌ജി) ഗ്രൂപ്പിന്‌ കൈമാറാനാണ്‌ നീക്കം. ഈ നടപടികൾ ഉടൻ പിൻവലിച്ച് സമരം ചെയ്യുന്ന ജീവനക്കാരുമായും ഉപഭോക്താക്കളുമായും ചർച്ച നടത്തണം.

ആർപിഎസ്‌ജിയുടെ ഉപകമ്പനി എമിനന്റ്‌ ഇലക്‌ട്രിസിറ്റി ഡിസ്‌ട്രിബ്യൂഷൻ ലിമിറ്റഡുമായി (ഇഇഡിഎൽ) വൈദ്യുതിമേഖല ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ചണ്ഡിഗഡ്‌ ഭരണകേന്ദ്രം ഒപ്പുവച്ചിരുന്നു. 871 കോടി രൂപ നിക്ഷേപത്തുക ഇഇഡിഎൽ കഴിഞ്ഞ ദിവസം കൈമാറി. ഫെബ്രുവരി ആദ്യ വാരത്തോടെ വൈദ്യുതി വകുപ്പിന്‌ കീഴിലുള്ള ഓഫീസുകളും മറ്റും ഇഇഡിഎല്ലിന്‌ കൈമാറാനാണ്‌ നീക്കം. ഏതാനും വർഷമായി ശരാശരി 250 കോടി രൂപയാണ്‌ വാർഷിക ലാഭം. ലാഭത്തിലുള്ള സ്ഥാപനത്തെ വെറും 175 കോടി രൂപ അടിസ്ഥാനവിലയിട്ടാണ്‌ ലേലത്തിൽ വച്ചത്.

ചണ്ഡിഗഡിലെ ഇലക്‌ട്രിസിറ്റി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പ്രായമായവരും സ്ത്രീകളും കുട്ടികളും സ്വകാര്യവൽക്കരണത്തിനെതിരെ കഴിഞ്ഞ 50 ദിവസമായി സമരം ചെയ്യുകയാണ്. എന്നാൽ സമരത്തെ അടിച്ചമർത്താൻ ജീവനക്കാർക്കെതിരെ എസ്‌മ പ്രയോ​ഗിക്കുകയായിരുന്നു. യുപിയിലും രാജസ്ഥാനിലും വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിന് സമാനമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് രാജ്യത്തിൻ്റെ ഊർജ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കും.

സിപിഐ എം പോളിറ്റ് ബ്യൂറോ

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.