Skip to main content

പത്തനംതിട്ട പെരുനാട്‌ മഠത്തുംമൂഴിയില്‍ മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജിയെ ആര്‍എസ്‌എസ്‌ - ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു

പത്തനംതിട്ട പെരുനാട്‌ മഠത്തുംമൂഴിയില്‍ സിഐടിയു - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജിയെ ആര്‍എസ്‌എസ്‌ - ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

കൊലപാതകത്തിന്‌ ദൃക്‌സാക്ഷികളായവര്‍തന്നെ കൊലപ്പെടുത്തിയ വിധവും ആരൊക്കെയാണ്‌ സംഘത്തിലുണ്ടായിരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. പൊലീസ്‌ ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. മുഴുവന്‍ പ്രതികളെയും അറസ്റ്റ്‌ ചെയ്‌ത്‌ നിയമപരമായ ശിക്ഷ ഉറപ്പാക്കണം. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്‌എസ്‌ നീക്കത്തിന്റെ ഭാഗമാണ്‌ ഈ കൊലപാതകം. ശക്തമായ നടപടികളിലൂടെ ക്രിമിനലുകളെ നിയന്ത്രിക്കണം. നാട്ടിലെ സൈര്വജീവിതം തകര്‍ക്കാന്‍ വിവിധ തലങ്ങളില്‍ ഗൂഢാലോചന നടക്കുന്നുണ്ട്‌.

സംസ്ഥാനം നാളിതുവരെ കാണാത്ത വികസനത്തിലൂടെയും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച്‌ ലോകത്തിന്‌ തന്നെ മാതൃകയാകും വിധവുമാണ്‌ കടന്നു പോകുന്നത്‌. ഈ അന്തരീക്ഷം തകര്‍ക്കലാണ്‌ ലക്ഷ്യം. സംഘര്‍ഷമുണ്ടാക്കാനല്ല പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ്‌ ജിതിന്‍ അവിടെയെത്തിയതെന്ന്‌ ഇതിനകം വ്യക്തമായി. ആയുധങ്ങളുമായി അവിടെയെത്തിയ ആര്‍എസ്‌എസ്‌ - ബിജെപി പ്രവര്‍ത്തകര്‍ ആസൂത്രികമായി നടത്തിയ കൊലപാതകമാണിത്‌. ജിതിന്റെ വയറിനും തുടയിലും അടക്കം ആഴത്തിലുള്ള ഒട്ടേറെ മുറിവുകളുണ്ട്‌.വിരല്‍ അറ്റുപോയി. ജിതിനെ വെട്ടിയ ജിഷ്‌ണു സജീവ ബിജെപി പ്രവര്‍ത്തകനാണ്‌. കൊല നടത്തിയ ശേഷം ഇപ്പോള്‍ ബിജെപി നേതാക്കള്‍ കൈമലര്‍ത്തുകയാണ്‌. ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തി സിപിഐ എമ്മിനെതിരെ തിരിക്കുന്നത്‌ കാലങ്ങളായി ബിജെപി തുടര്‍ന്നു വരുന്ന ഹീനമായ രാഷ്‌ട്രീയമാണ്‌. വിഷ്‌ണു ഉള്‍പ്പെടെ കൊലപാതകത്തില്‍ പങ്കുള്ളവരെല്ലാം ബിജെപിയുടെ ക്രിമിനല്‍ സംഘത്തിലുള്ളവരാണ്‌. ആര്‍എസ്‌എസ്‌ - ബിജെപി സംഘം കൊലക്കത്തി താഴെ വയ്‌ക്കണം. ഇവര്‍ നടത്തിയ അക്രമത്തില്‍ പാര്‍ടിക്ക്‌ നിരവധി പ്രവര്‍ത്തകരെയും നേതാക്കളെയും നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേറ്റ്‌ അനവധിപേര്‍ ജീവഛവമാകുകയും ചെയ്‌തു. 2021 ഡിസംബര്‍ 02 നാണ്‌ പത്തനംതിട്ട പെരിങ്ങരയില്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന സ. പി ബി സന്ദീപിനെ ആര്‍എസ്‌എസ്‌ ക്രിമിനലുകള്‍ അരുംകൊല ചെയ്‌തത്‌. എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്ന പ്രാകൃതമായ രീതി ബിജെപി ഉപേക്ഷിക്കണം.

പത്തനംതിട്ട കൊലപാതകത്തില്‍ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ പേരും പ്രതിഷേധിക്കാന്‍ രംഗത്തുവരണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.