Skip to main content

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

രാമനവമിയോടനുബന്ധിച്ച്‌ ഏഴുസംസ്ഥാനങ്ങളിൽ അരങ്ങേറിയ വർഗീയ സംഘർഷങ്ങളെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അപലപിച്ചു. ആഘോഷങ്ങളെ വർഗീയ രാഷ്‌ട്രീയത്തിനായി ആർഎസ്‌എസും സംഘപരിവാറും ദുരുപയോഗം ചെയ്യുകയാണെന്നും പിബി പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.

കല്ലേറും അക്രമവും ന്യൂനപക്ഷങ്ങൾ താമസിക്കുന്നിടത്താണ്‌ അരങ്ങേറിയത്‌. മധ്യപ്രദേശിലെ ഖാർഗോണിലാണ്‌ ആദ്യത്തെ അക്രമം റിപ്പോർട്ട്‌ ചെയ്‌ത്‌‌ത്‌. ഡൽഹി കലാപത്തിനു മുന്നോടിയായി വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ്‌ കപിൽമിശ്ര പ്രദേശത്തുണ്ടായിരുന്നപ്പോഴാണ് അക്രമം അരങ്ങേറിയത്. ബീഹാറിലെ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടത്‌ പൊലീസ്‌ നോക്കിനിൽക്കേയാണ്‌. മാംസാഹാരം വിലക്കിയ എബിവിപിക്കാർ ജെഎൻയു കാമ്പസിലും അക്രമം അഴിച്ചുവിട്ടു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക്‌ മധ്യപ്രദേശിലെയും ബീഹാറിലെയും ഗുജറാത്തിലെയും സർക്കാരുകൾ പിന്തുണ നൽകിയോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുന്നറിയിപ്പുണ്ടായിരുന്നിട്ടും മതിയായ സുരക്ഷയൊരുക്കാത്തത്‌ ഇതിനുള്ള തെളിവാണ്‌.

ഇതിനിടെ നിയമവാഴ്‌ചയെ നോക്കുകുത്തിയാക്കി മധ്യപ്രദേശിൽ അക്രമം നടത്തിയെന്ന്‌ ഭരണകൂടം ആരോപിക്കുന്നവരുടെ വീടും ഇടിച്ചുനിരത്തി. ഇത്‌ ഭരണഘടനയെ തകർക്കുന്നതിന്‌ തുല്യമാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോദി അക്രമങ്ങളിൽ മൗനം തുടരുന്നത്‌ ഭരണകൂടത്തിന്റെ പിന്തുണയ്‌ക്ക് തെളിവാണ്‌. എല്ലാവിഭാഗം ആളുകളും സമാധാനം പാലിക്കണമെന്നും വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.