കോൺഗ്രസ്സ് മറുപടി പറയുമോ?
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ട്? എഐസിസി പ്രസിഡന്റ് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിന്?

കോൺഗ്രസ്സ് മറുപടി പറയുമോ?
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ട്? എഐസിസി പ്രസിഡന്റ് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിന്?
ബിജെപിക്ക് വോട്ട് ലഭിക്കാൻ വേണ്ടി നടത്തുന്ന വർഗീയപരമായ നടപടിയാണ് പൗരത്വ നിയമം. ഇത് നടപ്പാക്കില്ല എന്ന് ആദ്യം മുതലേ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴും അതുതന്നെയാണ് ആവർത്തിച്ചത്. എന്നാൽ കേരളത്തിലെ കോൺഗ്രസും ബിജെപിയും ഇതിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഇത് ബിജെപി നേരിട്ട് നടത്തിയതാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്ത് അഴിമതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.
ഇന്ന് കാൾ മാർക്സിന്റെ ചരമദിനമാണ്. എല്ലാവരും തുല്യതയോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമത്തിനായി വാദിക്കുക മാത്രമല്ല, അതിനായി വിപ്ലവ സമരത്തിൽ അണിനിരക്കണമെന്നും മാർക്സ് നിരന്തരം ഓർമ്മിപ്പിച്ചു.
ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പുറത്തുവരുന്നത് തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം സുപ്രീംകോടതിയുടെ കർക്കശമായ നിലപാടിനെത്തുടർന്ന് ദയനീയമായി പരാജയപ്പെട്ടു.
സഖാവ് കാൾ മാർക്സ് മരണപ്പെട്ടിട്ട് ഇന്നേക്ക് 141 വർഷങ്ങൾ പൂർത്തിയാവുന്നു.
ഇന്ന് മനുഷ്യവിമോചന ചിന്തകളുടെ മഹാപ്രവാഹം കാൾ മാർക്സിന്റെ ചരമദിനം. കാലദേശങ്ങളുടെ അതിർവരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് അതിജീവനത്തിന്റെ മനുഷ്യ പോരാട്ടങ്ങൾക്ക് വഴിവിളക്കായി ആ യുഗപ്രഭാവന്റെ ചിന്തകൾ നിലകൊള്ളുന്നു.
ബിജെപി ഇതര രാഷ്ട്രീയ പാർടികൾ ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലപാടാണ് മതനിരപേക്ഷവാദികൾക്ക് പൊതുവെയുള്ളത്. ബിജെപിക്ക് സ്വാധീനമുള്ള സീറ്റുകളിലെല്ലാം പരമാവധി പൊതുവായ ഒരു സ്ഥാനാർഥി എന്നതിലേക്ക് പ്രതിപക്ഷ പാർടികൾ യോജിപ്പോടെ എത്തണമെന്നും ഇവർ ആഗ്രഹിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കോൺഗ്രസിന്റെ കരുത്തും ജനപിന്തുണയും രാജ്യത്താകമാനം കുറഞ്ഞുവരികയാണ്. വിശ്വാസ്യതയ്ക്കും വലിയ തിരിച്ചടിയുണ്ടായി.
സംഘപരിവാരം ക്രിസ്ത്യൻ മതവിശ്വാസികളോട് ചെയ്ത കുടിലതയുടെ ചരിത്രം മണിപ്പൂർ വരെ എത്തിനിൽക്കുകയാണ്.
ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെയും അവയുപയോഗിച്ച് പണം കൈപ്പറ്റിയവരുടെയും വിവരങ്ങൾ മാർച്ച് 12ന് തന്നെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന സുപ്രീം കോടതി വിധി സിപിഐ എം ഈ വിഷയത്തിൽ ആദ്യം മുതൽ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെയും നിയമപോരാട്ടത്തിന്റെയും വിജയമാണ്.
അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു വിരാമമമിട്ട് തലശ്ശേരി - മാഹി ബൈപ്പാസ് യാഥാർത്ഥ്യമായിരിക്കുന്നു. തലശ്ശേരിലും മാഹിയിലുമുള്ള വീതി കുറഞ്ഞ റോഡുകളിലൂടെ കടന്നു പോകുമ്പോൾ നേരിട്ടിരുന്ന ഗതാഗതക്കുരുക്കിൽ പെടാതെ കുറഞ്ഞ സമയം കൊണ്ട് ആ ദൂരം സഞ്ചരിക്കാൻ ഈ പദ്ധതി സഹായകമാകും.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ആ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. വർഗീയ ധ്രുവീകരണത്തിലുടെ കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാനാണ് ശ്രമം.
കേരളത്തിൻ്റെ സാഹചര്യങ്ങൾ പ്രത്യേകമായി കണ്ട് ഈ മാസം 31നുള്ളിൽ കേരളത്തെ സഹായിക്കാൻ വേണ്ട പദ്ധതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഈ വർഷമെടുക്കുന്ന കടം അടുത്ത സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ തട്ടിക്കിഴിക്കുന്ന രീതിയിലുള്ള വ്യവസ്ഥകൾ ഉണ്ടാക്കാം.