കേരളത്തിന്റെ പൊതു താൽപര്യം സംരക്ഷിക്കുന്നതിന് പ്രതിപക്ഷം ഭരണപക്ഷം എന്ന വ്യത്യാസമില്ല. പ്രതിപക്ഷം സഹകരിക്കുന്നത് നല്ല കാര്യമാണ്. മുഴുവൻ കേരളീയരും കേരളത്തിന്റെ താൽപര്യത്തിനായി ഒരുമിച്ച് നിൽക്കണം.

കേരളത്തിന്റെ പൊതു താൽപര്യം സംരക്ഷിക്കുന്നതിന് പ്രതിപക്ഷം ഭരണപക്ഷം എന്ന വ്യത്യാസമില്ല. പ്രതിപക്ഷം സഹകരിക്കുന്നത് നല്ല കാര്യമാണ്. മുഴുവൻ കേരളീയരും കേരളത്തിന്റെ താൽപര്യത്തിനായി ഒരുമിച്ച് നിൽക്കണം.
കുത്തകവൽക്കരണത്തിനും സാമ്രാജ്യത്വത്തിനും എതിരായി ആശയ വ്യക്തതയോടെയുള്ള പോരാട്ടം കാലത്തിന്റെ ആവശ്യമാണ്. സാമ്രാജ്യത്വത്തിന്റെയും കുത്തകവല്‍ക്കരണത്തിന്റെയും ഫാസിസത്തിന്റെയും സ്വാധീനം സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും കടന്നുകഴിഞ്ഞു.
പ്രാദേശിക ചരിത്രങ്ങൾ ചരിത്രരചനാ സാങ്കേതങ്ങളിലെ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്. മലപ്പുറത്തിന്റെ ചരിത്രത്തിലേക്ക് പുതിയൊരു ഈടുവയ്‌പാണ് ദേശാഭിമാനി സമ്മാനിച്ചത്. നമ്മുടെ ഇന്നലെകൾ വിസ്‌മരിക്കപ്പെടുന്നുവെന്നത് വളരെ വിഷമകരമായ കാര്യമാണ്.
ബഹുസ്വര സംസ്‌കാരങ്ങളുടെ വർണശബളമായ സഹവർത്തിത്വമാണ് മലപ്പുറത്തിന്റെ മുഖമുദ്ര. വർഗീയകലാപമില്ലാത്ത, സമുദായ മൈത്രിയുടെ, സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ നാടാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന സിദ്ധാന്തമാണ് നടപ്പാക്കിയത്. അതനുസരിച്ച് മലപ്പുറത്തെ വികലമായി ചിത്രീകരിച്ചു.
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുകയാണ്. അർഹമായ വിഹിതം അനുവദിക്കാതെ പിടിച്ചുവെയ്ക്കുന്നു. ചെറിയ കാരണങ്ങൾ പറഞ്ഞ് നൽകേണ്ട തുക പിടിച്ചുവെയ്ക്കുകയും വെട്ടിക്കുറയ്ക്കുകയുമാണ്. കേരളത്തിൽനിന്ന‍് ഒരു രൂപ പിരിക്കുമ്പോൾ അതിൽനിന്നും തിരികെ എത്രയാണ് കിട്ടുന്നതെന്ന് നോക്കണം.
മോദി ഗ്യാരന്റി മുദ്രാവാക്യവുമായി ജനങ്ങളെ വീണ്ടും കബളിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. 2014 മുതൽ രാജ്യത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും കേന്ദ്രസർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല.
ലോകത്തെവിടെയും മലയാളികള്‍ക്ക് മികച്ച വേതനമുളള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണ്. കേരളത്തില്‍ നിന്നും വിദേശങ്ങളിലേയ്ക്ക് കുടിയേറിയ പഴയതലമുറയിലെ നഴ്‌സുമാര്‍ സമ്പാദിച്ച സല്‍പ്പേരാണ് മലയാളി നഴ്‌സുമാരെന്ന ബ്രാന്റായി വളര്‍ന്നതിനു പിന്നിലെ കരുത്ത്.
കനുഗോലു തിയറിക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമശ്രമങ്ങൾ നടപ്പാകില്ല. കേരളത്തിന്റെ കളരി വേറെയാണെന്ന് അത്തരക്കാർ മനസിലാക്കണം. പൈങ്കിളികളായ കുറേ ചാനലുകൾ പൈങ്കിളിത്തരം ചർച്ചയാക്കി ഇക്കിളിപ്പെടുത്താനാണ് ശ്രമം.
സാക്ഷരകേരളം വിജ്ഞാന സമൂഹമായി വളരുമെന്നതിനുള്ള ഗ്യാരണ്ടിയാണ് ജനകീയ സാഹിത്യോത്സവങ്ങൾ. സാഹിത്യത്തിന്റെ ജനകീയത കേരളത്തിന്റെ സവിശേഷതയാണ്. നൂതന സമൂഹത്തിന്റേയും വിജ്ഞാന സമ്പദ്‌ഘടനയുടേയും നിർമിതിക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
നവകേരള സദസ്സിൽ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഒരു വിഷയത്തിൽക്കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ കൂടി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ നിർബന്ധിതമായത്.
ദേശാഭിമാനി കോഴിക്കോട്ട് നിർമിക്കുന്ന ആധുനിക പ്രിന്റിങ് യൂണിറ്റ് ഉൾപ്പെടുന്ന ഓഫീസ് സമുച്ചയത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു. ദേശാഭിമാനി ചീഫ് എഡിറ്റർ സ. പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. ദേശാഭിമാനി ജനറൽ മാനേജർ സ.
ലൈഫ് ഭവനപദ്ധതി മുടക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. കേന്ദ്രവിഹിതം ഉൾപ്പെടുത്തുന്നതുകൊണ്ട് അവരുടെ ലോഗോ ലൈഫ് മിഷൻ വീടുകൾക്കുമുന്നിൽ വയ്‌ക്കണമെന്നാണ് നിർദേശം. ചിലരുടെ ചിത്രം വയ്‌ക്കണമെന്നും പറയുന്നു. നാലരലക്ഷം ഭവനങ്ങൾ നൽകിയ ലൈഫ് പദ്ധതിക്ക് സംസ്ഥാന സർക്കാർ 16,000 കോടി രൂപയാണ് മുടക്കിയത്.
കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിക്കില്ല. സമരം ചെയ്ത ശേഷം നടപടി വരുമ്പോൾ അത് നേരിടാൻ കോൺഗ്രസുകാർക്ക് ആർജ്ജവം വേണം. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിമാത്രമാണ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജാമ്യം കിട്ടില്ല.
പ്രകോപനമുണ്ടാക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. കർഷകർ രാജ്‌ഭവനിന് മുന്നിലേക്ക് വരുമ്പോൾ ഗവർണർ ഇടുക്കിയിലേക്ക് പോകുകയാണ് ചെയ്‌തത്. അദ്ദേഹത്തിന് വേറെ എവിടെ എങ്കിലും പോകാമായിരുന്നല്ലോ? ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടുന്നതാവും ഗവർണർക്ക് നല്ലത്.
ഇടുക്കി വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകൻ മാത്യു ബെന്നിയെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് സിപിഐ എം. തമിഴ്‍നാട്ടിലെ ഫാമില്‍നിന്ന് എത്തിച്ച എച്ച്എഫ് ഇനത്തിലുള്ള മൂന്ന് പശുക്കളെ പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ് കുടുംബത്തിന് കൈമാറി.