Skip to main content

മോദി സർക്കാർ രാജ്യത്തിന് അപകടമാണെന്ന് മാത്രമല്ല അപമാനവുമാണ്

മോദി സർക്കാർ രാജ്യത്തിന് അപകടമാണെന്ന് മാത്രമല്ല അപമാനവുമാണ്. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പോലീസിന്റെ സാന്നിധ്യത്തിൽ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നത് അത്യന്തം ഹീനവും രാജ്യത്തിനാകെ അപമാനകരവും ആയിട്ടുള്ള കാര്യമാണ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികന്റെ ഭാര്യയാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളിൽ ഒരാൾ എന്ന കാര്യം പോലും ബിജെപിയെ തെല്ലും അലട്ടുന്നില്ല. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ സന്നദ്ധരായ സൈനികരെ കുറിച്ച് നാഴികയ്ക്ക് നൂറുവട്ടം പാടിപ്പുകഴ്ത്തുന്ന ആർഎസ്എസിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നത്. 200 ലേറെ ആളുകൾ കൊലചെയ്യപ്പെടുകയും നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ലക്ഷക്കണക്കിനാളുകൾ അഭയാർഥികൾ ആക്കപ്പെടുകയും ചെയ്ത മണിപ്പൂർ കലാപം മാസങ്ങൾ നീണ്ടിട്ടും തിരിഞ്ഞുനോക്കാൻ തയാറാകാത്തയാളാണ് രാജ്യത്തിൻറെ പ്രധാനമന്ത്രി. വാർത്തകൾ പുറംലോകമറിയുന്നത് വരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാതെ നോക്കി നിന്ന പോലീസ് സംവിധാനം ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയെ അപമാനിക്കുന്ന ഒന്നായിമാറി. മനുഷ്യത്വഹീനമായ ഈ സംഭവത്തിൽ പാർലമെന്റിൽ ഒരു പ്രസ്താവന നടത്താൻ പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഇങ്ങനെ ഒരു പ്രധാനമന്ത്രി ഈ നാടിന്റെ ശാപമാണ്. എത്ര വേഗം ബിജെപി ഭരണം അവസാനിക്കുന്നുവോ അത്രയും വേഗം നാടിന് ശാപമോക്ഷം കിട്ടും.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.