ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.
കേരളത്തിലെ നവോത്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ വിപ്ലവകരമായ ഏടാണ് സഖാവ് പി കൃഷ്ണപിള്ള. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ അധിനിവേശത്തിനെതിരേയും കേരള സമൂഹത്തെ മൂടിയ ജാതീയ ചിന്തകൾക്കെതിരെയും സഖാവ് അവിശ്രമം പൊരുതി.
കോഴിക്കോട്ട് ഒരു തൊഴിലാളി യോഗത്തിൽ ഒരു തൊഴിലാളിയെ ചൂണ്ടി സഖാവ് പി കൃഷ്ണപിള്ള പറഞ്ഞു: ‘നിങ്ങൾ വരണം അധികാരത്തിൽ.’ തൊഴിലാളികളുടെ ഭരണം വരണമെന്ന് സാരാംശം. പിന്നീട് തൊഴിലാളികളും കർഷകരുമടക്കമുള്ള കേരളജനത നെഞ്ചേറ്റിയ ആഹ്വാനമായി ആ മുദ്രാവാക്യം മാറുന്നതാണ് നാടു ദർശിച്ചത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പ്രക്ഷോഭകനും പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 76 വർഷം പൂർത്തിയാകുന്നു.
വടകരയില്‍ നടന്നത് യുഡിഎഫിന്റെ തെറ്റായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായുള്ള പ്രചരണങ്ങളാണ്. കാഫിര്‍ പരാമര്‍ശവും യുഡിഎഫിന്റെ ഇത്തരം പ്രചരണത്തിന്റെ ഭാഗമായി വന്നതാണ്. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യഘട്ടം മുതൽ വടകരയിൽ അശ്ലീലവും വർഗീയതയും ചേർത്താണ് അവർ പ്രചാരണം നടത്തിയത്.
രാജ്യം ഇന്ന് 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. വയനാട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്കിടയിലാണ് കേരളം ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തിൽ എകെജി സെന്ററിൽ ദേശീയപതാക ഉയർത്തി.
ഇഷ്ടപ്പെട്ട തൊഴിൽ നേടാൻ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുക്കുകയും സ്വയംസംരംഭങ്ങൾ ആരംഭിക്കാനുള്ള ആഗ്രഹങ്ങൾക്ക് പിന്തുണനൽകുകയും ചെയ്യുന്ന ജോബ് സ്റ്റേഷനുകൾ തളിപ്പറമ്പ് മണ്ഡലത്തിൽ കൂടുതൽ ഇടങ്ങളിൽ ഒരുങ്ങുകയാണ്.
സിപിഐ എം എടക്കാട് ഏരിയ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്ന സഖാവ് ചന്ദ്രൻ കീഴുത്തള്ളിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിസ്വവര്‍ഗ്ഗത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹം.
ആഗസ്റ്റ് 11 സ. ടി കെ ഗംഗാധരൻ രക്തസാക്ഷി ദിനാചാരണം കാസറഗോഡ് ഉദ്ഘാടനം ചെയ്തു.
മുൻ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ കെ കുട്ടി അഹമ്മദ്‌കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം, നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലെല്ലാം മികച്ച പ്രവർത്തനം കാഴ്‌ചവെക്കാൻ സാധിച്ച നേതാവായിരുന്നു അദ്ദേഹം.
കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഉരുൾപൊട്ടലുകളിലായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായി.