Skip to main content

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്. ആരാണ് പണം നൽകിയതെന്നും ആർക്കാണ് പണം ലഭിച്ചതെന്നും തിരിച്ചറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്ന നിലപാട് സ്വീകരിച്ചതോടുകൂടിയാണ് ബോണ്ടിന്റെ വിവരങ്ങൾ കൂടുതലായി പുറത്തുവന്നത്. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയപാർടികളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും ജനങ്ങൾക്ക് മനസിലായത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറൽ ബോണ്ട് മാറി എന്നത് കേരളത്തിലെ മാധ്യമങ്ങൾ അത്ര കാര്യമായി റിപ്പോർട്ട് ചെയ്തില്ല എന്നതാണ് സത്യം. ഇഡി കേസന്വേഷിക്കുക, അല്ലെങ്കിൽ മറ്റ് കേന്ദ്ര ഏജൻസികൾ കേസന്വേഷിക്കുക, ആ കേസന്വേഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അവരെ ഭീഷണിപ്പെടുത്തി അവരിൽ നിന്ന് പണം വാങ്ങുക ഇതാണ് നടക്കുന്നത്. ആ പണം വാങ്ങിയത് മൂടിവയ്ക്കപ്പെടുമെന്നായിരുന്നു ബിജെപിയുടെ ധാരണ. ഈ കാര്യങ്ങളൊക്കെ പുറത്തുവന്നപ്പോൾ നിരവധിപേർ ബോണ്ട് നൽകിയതായി തെളിഞ്ഞു. സാന്റിയാ​ഗോ മാർട്ടിൻ, എംആർഎഫ് ഉൾപ്പെടെ നിരവധി പേരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്.

പ്രളയസമയത്ത് ഓട്ടോറിക്ഷയ്ക്ക് കൊടുക്കാനായി 70 രൂപ പിരിച്ചു എന്നു പറഞ്ഞ് മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ പാർടി മെമ്പറായ ഓമനക്കുട്ടനെ തേജോവധം ചെയ്തു. എന്നാൽ ഇലക്ടറൽ ബോണ്ടെന്ന പേരിൽ കോടിക്കണക്കിന് രൂപ ശേഖരിച്ചതിനെതിരെ ഒന്നും പറയുന്നില്ല. 8251 കോടിയാണ് ബിജെപിക്ക് ഇങ്ങനെ ലഭിച്ചത്. ഇതിനെപ്പറ്റി യാതൊരു വാർത്തയും സജീവമായി വന്നിട്ടില്ല. 1952 കോടിയാണ് കോൺ​ഗ്രസിന് ലഭിച്ചത്. എന്നിട്ടാണ് ഇപ്പോൾ ടിക്കറ്റെടുക്കാൻ പോലും കാശില്ല എന്ന് പറയുന്നത്. കോൺ​ഗ്രസിന്റെ പ്രമുഖ വക്താക്കൾ തന്നെ ബിജെപിക്ക് 170 കോടി രൂപ ബോണ്ടായി നൽകി. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാട് സ്വീകരിച്ച പാർടികൾ ഇടതുപക്ഷ പാർടികളാണ്. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഏക പാർടിയും സിപിഐ എം ആണ്. അങ്ങനെ റിപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഭൂരിഭാ​ഗം മാധ്യമങ്ങളും ഈ വിഷയത്തെ പ്രാധാന്യത്തോടെ സ്വീകരിക്കാത്തത്. ജനാധിപത്യത്തെയും ജനങ്ങളെയും കണക്കിലെടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ഇടതുപക്ഷ പാർടികൾ അവരുടെ നിലപാടിന്റെയും നയത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്.

കെജ്രിവാളിന്റെ അറസ്റ്റാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന മറ്റൊരു പ്രശ്നം. സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രഭൂമിയായ അമേരിക്കയും ജർമനിയുമുൾപ്പെടെ കെജ്രിവാളിന്റെ അറസ്റ്റിനെതിരായി പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് നേട്ടങ്ങളുണ്ടാക്കുന്ന ബിജെപി നിലപാടിന്റെ ഉദാഹരണമാണ് ഇത്. എന്തുകൊണ്ട് ഇത് കേരളത്തിൽ വരുന്നില്ല എന്ന് ചോദിക്കുക മാത്രമാണ് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.