എൻഡിഎയുമായുള്ള ജനതാദൾ എസിന്റെ സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന എച്ച് ഡി ദേവഗൗഡയുടെ പ്രതികരണം ശുദ്ധ അസംബന്ധമാണ്.
എൻഡിഎയുമായുള്ള ജനതാദൾ എസിന്റെ സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന എച്ച് ഡി ദേവഗൗഡയുടെ പ്രതികരണം ശുദ്ധ അസംബന്ധമാണ്.
ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 51 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്.
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.
നൂറിന്റെ നിറവിലെത്തിയ മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി എസ് അച്യുതാനന്ദന് ലോകത്തിലെ എല്ലാ മലയാളികളോടുമൊപ്പം ആരോഗ്യവും സന്തോഷവും നേരുന്നു. പൊതുരംഗത്ത് നൂറു വയസ്സിന്റെ നിറവിലെത്തുന്നത് അപൂർവമാണ്.
ഗാസയിലെ അൽ-അഹ്‌ലി അറബ് ആശുപത്രിയിൽ ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ടു! മനുഷ്യത്വം മരവിച്ചു പോവുന്ന ദൃശ്യങ്ങളാണ് ആ ആശുപത്രിയിൽ നിന്ന് വാർത്താ ചാനലുകളിൽ കാണുന്നത്.
ലോകം ഉണരണം. ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണം യുദ്ധക്കുറ്റമായി പ്രഖ്യാപിച്ച് നടപടിയെടുക്കാൻ തയ്യാറാകണം
നരേന്ദ്ര മോദിയുടെ സുഹൃത്ത് ബെഞ്ചമിൻ നെത്യാനാഹു ഒരു യുദ്ധക്കുറ്റവാളിയാണ്.
ഗാസയ്ക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം 11 ദിവസം പൂർത്തിയായി. ഹമാസിന്റെ സൈനികനീക്കത്തിൽ 1400 ഇസ്രായേലുകാർ മരിച്ചു. 3500 പേർക്ക് പരിക്കേറ്റു.
ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക, മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിട്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കടത്തിവിടുന്ന രീതി പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു.
ഇസ്രായേൽ- പലസ്തീനൻ യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതായിപ്പോയി. അത് ഇന്ത്യയുടെ പരമ്പരാഗത വിദേശനയം കയ്യൊഴിയുന്നതായിരുന്നു. ഇസ്രായേലിൽ ഹമാസിന്റെ പ്രത്യാക്രമണപരമായ മിന്നൽനടപടി ഉണ്ടായ ഉടനെ വീണ്ടുവിചാരമില്ലാതെ താൻ 'ഇസ്രായേലിനൊപ്പം '
കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന വാക്കില്ല എന്നതാണ് വിഴിഞ്ഞം തുറമുഖത്തോടുകൂടി തെളിയുത്. ഇതുപോലെ എട്ട് കപ്പല്‍ കൂടി ഇവിടേക്ക് അടുത്ത ദിവസങ്ങളില്‍ വരുമെന്നും ആറ് മാസത്തില്‍ പൂര്‍ണ്ണമായി പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്നും അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വികസനം തടയാൻ കേന്ദ്രസർക്കാരിന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നവരായി കോൺഗ്രസ് എംപിമാർ മാറി. കഴിഞ്ഞ 15 വർഷം മണ്ഡലത്തിന് വേണ്ടി എന്തു ചെയ്‌തെന്ന് എംപിയും യുപിഎ ഭരണകാലത്ത് കേരളത്തിന്റെ റെയിൽവേ വികസനത്തിനായി എന്തു ചെയ്തുവെന്ന് കോൺഗ്രസും വ്യക്തമാക്കണം.
സിഎജി റിപ്പോർട്ടിൽ പുറത്തായ കേന്ദ്ര പദ്ധതികളിലെ അഴിമതിയിലും ക്രമക്കേടിലും സമാധാനം പറയേണ്ടതിന് പകരം കേന്ദ്രസർക്കാർ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ സ്ഥലം മാറ്റുകയാണ്. ചട്ടപ്രകാരം പാർലമെന്റിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകളിൽ സർക്കാർ ഉത്തരം പറയേണ്ടതാണ്.
പിആർ വിദഗ്‌ധർ കോൺഗ്രസിന്റെ രാഷ്ട്രീയ നേതൃത്വമായി മാറി. കെപിസിസി ഉന്നതാധികാര സമിതി യോഗത്തിൽപ്പോലും ഇത്തരം ആളുകൾ പങ്കെടുക്കുന്ന സാഹചര്യമാണ്. പ്രതിപക്ഷ നേതാക്കളുടെ പെരുമാറ്റം എങ്ങനെയാകണമെന്ന് തീരുമാനിക്കാനാണ് കോടിക്കണക്കിനു രൂപ നൽകി സുനിൽ കനഗോലുവിനെ കൊണ്ടുവന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യബോധത്തിന്റെ വിജയം കൂടിയാണ്. അന്താരാഷ്ട്ര കപ്പൽ ചാനലിന് അടുത്താണ് തുറമുഖം എന്നുള്ളത് മറ്റാർക്കും ലഭിക്കാത്ത ഒന്നാണ്. സംസ്ഥാനത്തിൻറെ സമഗ്ര വികസനത്തിന് വിഴിഞ്ഞം സഹായകരമാകും.