നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വർഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ദിനമാണിന്ന്. സാഹോദര്യത്തിലും സൗഹാർദ്ദത്തിലും സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ ഒരു ഇന്ത്യക്കായി നിലകൊണ്ടതാണ് ഗാന്ധിജിയെ വർഗീയവാദികൾക്ക് അനഭിമതനാക്കിയത്.

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വർഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ദിനമാണിന്ന്. സാഹോദര്യത്തിലും സൗഹാർദ്ദത്തിലും സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ ഒരു ഇന്ത്യക്കായി നിലകൊണ്ടതാണ് ഗാന്ധിജിയെ വർഗീയവാദികൾക്ക് അനഭിമതനാക്കിയത്.
ഉമ്മൻചാണ്ടി ഭരണം അവസാനിച്ചപ്പോൾ എത്രയായിരുന്നു സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശിഖ എന്നതായിരുന്നു ഇന്ന് നിയമസഭയിലെ തർക്കം. സത്യം പറയട്ടെ, എൽഡിഎഫ് 2016-ൽ അധികാരത്തിൽ വരുമ്പോൾ കുടിശിഖ എത്രയെന്ന് ഒരു എത്തും പിടിയുമില്ലാത്ത സ്ഥിതിയായിരുന്നു. ഓരോ പെൻഷന്റെയും നില വ്യത്യസ്തമായിരുന്നു.
തന്നെ ആക്രമിച്ചുവെന്നുൾപ്പെടെ ഗവർണർ പറയുന്ന മിക്കതും കളവാണെന്ന് ജനങ്ങൾക്ക് ബോധ്യമായതായി. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്.
ഏത് അധികാരസ്ഥാനത്തിനും മേലെയാണ് നിയമമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സിലാക്കണം. നിയമമാണ് സുപ്രീം. അത് കാണാനാകാത്ത നിർഭാഗ്യകരമായ നിലപാടാണ് ഗവർണറിൽ നിന്നുണ്ടായത്. ഗവർണറുടെ സുരക്ഷ സിആർപിഎഫിന് കൈമാറിയെന്നത് വിചിത്രമാണ്.
ജനാധിപത്യത്തെ അർഥവത്താക്കുന്ന അനുഭവമായിരുന്നു നവകേരള സദസ്. വലിയ ജനപങ്കാളിത്തമാണ് സദസിലുണ്ടായത്. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരാനാണ് ഉദ്ദേശിക്കുന്നത്.
ഗവർണർ പദവി ആവശ്യമില്ലാത്തതാണെന്ന് കാണിച്ച് തരികയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ കേരളത്തിന് അപമാനമാണ്. ഗവർണറെ ഓർത്ത് നാട് ലജ്ജിച്ചു തല താഴ്ത്തുകയാണ്. ഗവർണർക്കെതിരെ ആദ്യമായി നടക്കുന്ന പ്രതിഷേധമല്ലിത്. ആദ്യമായാണ് ഒരു ഗവർണർ ഇങ്ങനെ പെരുമാറുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണ്. ഗവർണർ പ്രത്യേക നിലപാടാണ് കുറച്ചുകാലമായി സ്വീകരിച്ചുപോകുന്നത്. എന്താണ് ഗവർണർക്ക് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോൾ നടത്തുന്നത് കേരളത്തോടാകെയുള്ള വെല്ലുവിളിയാണ്. അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്.
കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരായ ഒരു പൊതു പ്രതിഷേധമായി ഫെബ്രുവരി എട്ടിലെ പ്രതിഷേധം മാറും. ഇത് സമരമല്ല സമ്മേളനമാണ് എന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. അത് അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണ്. സമരം ശക്തമായ രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകും.
കേന്ദ്രത്തിനെതിരായ ഡല്‍ഹിയിലെ സമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും. മറ്റ് സംസ്ഥാനങ്ങളിലെ സമാന ചിന്താഗതിയുള്ള മുഖ്യമന്ത്രിമാരുടെ പിന്തുണയും മുഖ്യമന്ത്രി പിണറായി വിജയന്‍ തേടിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരായ ഒരു പൊതു പ്രതിഷേധമായി ഫെബ്രുവരി എട്ടിലെ പ്രതിഷേധം മാറും.
കഠിനംകുളം ചാന്നാങ്കര സ്വദേശിനി അസീജയ്ക്കും കുടുംബത്തിനും സിപിഐ എം കഠിനംകുളം ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ കൈമാറി.
രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കേണ്ട കാലമാണിത്.
ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ചുറപ്പിക്കേണ്ട സന്ദർഭമാണ് ഈ റിപ്പബ്ലിക് ദിനം. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്.
കേന്ദ്ര അവഗണനയ്‌ക്കെതിരെ ജന്തർ മന്തറിൽ കേരളത്തിന്റെ പ്രതിഷേധം ഉയരും. മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും ജാഥയായി ജന്തർ മന്തറിലെത്തും. എൽഡിഎഫ് ആഗ്രഹിക്കുന്നത് ഇത് എൽഡിഎഫിന്റെ സമരമായി മാറരുത് എന്നാണ്. ഇത് കേരള ജനതയുടെ സമരമാണ്.
കുറ്റം ചെയ്‌തില്ലെങ്കിൽ എന്തുവന്നാലും അതിനെ തലയുയർത്തി നേരിടാൻ കഴിയും. പണത്തിന്റെ പിന്നാലെ പോകാനുള്ള ത്വര കാണിച്ചാൽ മനഃസമാധാനം നഷ്ടപ്പെടും. മന്ത്രിസഭയ്‌ക്കും ഞങ്ങൾക്കെല്ലാവർക്കും ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയും. കേരളത്തിൽ വിവിധ മേഖലകളിൽ വലിയ പണം ചെലവിടാൻ വരുന്നവരുണ്ട്.
ഇന്ത്യയുടെ 75–ാം റിപബ്ലിക് ദിനമാണ് ഈ വർഷം നമ്മൾ ആഘോഷിക്കുന്നത്. രാജ്യത്ത് ഒരു ഭരണഘടന നിലവിൽ വന്നിട്ട് മുക്കാൽ നൂറ്റാണ്ടു പൂർത്തിയാവുകയാണ്. ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഉൽപ്പന്നമാണ്.