രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണം. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഒരാളുടെ മതമോ വിശ്വാസമോ രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല എന്നാണ്.
രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണം. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഒരാളുടെ മതമോ വിശ്വാസമോ രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല എന്നാണ്.
അയോധ്യ പ്രതിഷ്ഠ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. നഗ്നമായ മതധ്രുവീകരണമാണ് നടക്കുന്നത്. മതവികാരം പോലും ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്. അതോടൊപ്പം കേന്ദ്രം വ്യക്തികളുടെ സ്വകാര്യതകളിലേക്ക് നുഴഞ്ഞുകയറുകയാണ്.
രാമക്ഷേത്ര ചടങ്ങിലേക്ക് നേരിട്ട് ക്ഷണം കിട്ടിയ കാര്യവും ചടങ്ങിൽ പങ്കെടുക്കില്ലെന്നതും സിപിഐ എം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പങ്കെടുക്കില്ലെന്നത് വളരെ കൃത്യമായ രാഷ്ട്രീയ നിലപാടാണ്. സിപിഐ എമ്മിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. സിപിഐ എം വിശ്വാസത്തിന് എതിരല്ല.
സംസ്ഥാനത്ത് ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഭയമില്ലാതെ കർത്തവ്യനിർവഹണത്തിന് കഴിയുന്ന സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ നിയമ വ്യവസ്ഥകൾ ശക്തമാക്കിയ സംസ്ഥാനമാണ് കേരളം.
മുപ്പത്താറ് ദിവസം ഒരു ബസിൽ സംസ്ഥാനത്തെ മന്ത്രിസഭ ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുക. 134 വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുക. എല്ലാ പ്രഭാതങ്ങളിലും ആ പ്രദേശങ്ങളിലെ നാനാതുറകളിൽപ്പെട്ട ജനവിഭാഗങ്ങളുമായി മന്ത്രിസഭയൊന്നാകെ സംവദിക്കുക. മുഖ്യമന്ത്രി നേരിട്ട് മറുപടി പറയുക.
ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വർഷവും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നത്. അമേരിക്കയിലേക്ക് മാത്രം പലായനം ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തോളമാണ് എന്ന് വിദേശകാര്യമന്ത്രാലയം സ. വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ നൽകിയ കണക്കിൽ നിന്നും വ്യക്തമാകുന്നു.
സമ്പൂർണ അരാജകത്വത്തിലേക്ക് നമ്മുടെ രാജ്യം മാറി. രാജ്യത്തെ പാർലമെൻ്റിന് പോലും സുരക്ഷയില്ല. പാർലമെന്റ് അംഗങ്ങളുടെ ജീവന് വിലയില്ലാതായി. ഇത്രയും ഗുരുതരമായ പ്രശ്നമുണ്ടായിട്ടും പാർലമെന്റിൽ പ്രസ്താവന നടത്താൻ പോലും പ്രധാനമന്ത്രി തയ്യാറായില്ല.
സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 55 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.
നവകേരള സദസ് ചരിത്രവിജയമായി മാറിയതായി എല്‍ഡിഎഫ് യോഗം വിലയിരുത്തി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കുന്ന പ്രമേയവും എല്‍ഡിഎഫ് യോഗം പാസാക്കി. ഇന്ത്യയിലെ മറ്റ് പലസംസ്ഥാനങ്ങളും ഈ ചരിത്രസംഭവം മാതൃകയായി സ്വീകരിക്കുന്നു.
ഇഎംഎസിനെ ഗുണ്ടയെന്ന് വിശേഷിപ്പിച്ചത് കെഎസ്‌യു നേതാവിന്റെ സംസ്‌കാരവും, മോന്തായം വളഞ്ഞാൽ ബാക്കിയെന്താകുമെന്നതുമാണ് വെളിപ്പെടുത്തുന്നത്. ലോകത്തിന് കേരളം നൽകിയ സംഭാവനയാണ് ഇഎംഎസ്. ആർക്കും അഭിമാനം തോന്നുന്നതാണ് അദ്ദേഹത്തിന്റെ ധിഷണാവൈഭവം.
ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയത് ആസൂത്രിതമായ ആക്രമണമാണ്. സാധാരണ സമര രീതിയല്ല ഉണ്ടായത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ അഴിഞ്ഞാടി. പോലീസിന് നേരെ ആസൂത്രിതമായ ആക്രമണം അരങ്ങേറി.
ബിജെപിയെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കും. ബിജെപി ഇനിയും തെരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റ് ഉണ്ടാകുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യം. ഭരണഘടനയുടെ സത്തയെ തന്നെ മോദി തകർക്കുകയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത എംപിമാരോട് മറുപടി പറയാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്.
നവകേരള സദസ്സിനോടുള്ള പകയാണ് പ്രതിപക്ഷത്തെ മുളകുപൊടി പ്രയോഗത്തിലും പൊലീസിനുനേരെ ഇരുമ്പ് ഗോലിയെറിയുന്നതിലും എത്തിച്ചത്. വ്യവസായങ്ങളെയും തൊഴിൽ സാധ്യതകളെയും ഉപയോഗപ്പെടുത്താൻ കേരളത്തെ പ്രാപ്തമാക്കുന്ന നയങ്ങൾ സ്വീകരിക്കുന്ന സർക്കാരിന് പുതുതലമുറ നൽകുന്ന പിന്തുണ ചിലരെ അസ്വസ്ഥരാക്കുകയാണ്.
യുഡിഎഫ് പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സിനെ അവരുടെ അണികൾപോലും തിരിഞ്ഞു നോക്കിയില്ല. അവർക്കുമാത്രം അറിയാവുന്ന കാരണങ്ങളാലാണ് നവകേരള സദസ്സ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്. യുഡിഎഫ് അണികളടക്കം പതിനായിരങ്ങൾ മഞ്ചേശ്വരംമുതൽ സദസ്സിനെത്തിയത് അവർക്ക് ഷോക്കായി. അതോടെയാണ് അക്രമത്തിലേക്ക് തിരിഞ്ഞത്.
വടക്കേയറ്റമായ മഞ്ചേശ്വരം മുതല്‍ തെക്കേ അറ്റത്തെ പാറശാല വരെയുള്ള യാത്ര മുപ്പത്തിയാറ് ദിവസം കൊണ്ട് ഇന്ന് പൂര്‍ത്തിയാക്കുകയാണ്. 'നവകേരള സദസ്സ്' എന്ന ഈ ജനകീയ സംവാദ പരിപാടി ജനാധിപത്യ ഭരണ നിര്‍വ്വഹണ ചരിത്രത്തിലെ അത്യപൂര്‍വ്വമായ അധ്യായമായി മാറിയിരിക്കുന്നു.