ഒളിഞ്ഞിരുന്നും നേർക്കുനേരെയും അയ്യൻകാളി സ്‌മരണയെ അവഹേളിക്കാൻ ശ്രമിക്കുന്ന ഒരാളെയും സർക്കാർ വെറുതെ വിടില്ല.

ഒളിഞ്ഞിരുന്നും നേർക്കുനേരെയും അയ്യൻകാളി സ്‌മരണയെ അവഹേളിക്കാൻ ശ്രമിക്കുന്ന ഒരാളെയും സർക്കാർ വെറുതെ വിടില്ല.
“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്നതു നടപ്പാക്കുകയാണെങ്കിൽ സർക്കാർ ദുർവ്യയം ഒഴിവാക്കപ്പെടുന്നതാണു വലിയ നേട്ടമായി കേന്ദ്രമന്ത്രിമാർ തന്നെ വിശദീകരിക്കുന്നത്. എന്താണു വസ്തുത?
കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചു രണ്ടുപേർ മരണമടയാനിടയായ സാഹചര്യം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടപ്പെടുവിച്ചിട്ടുണ്ട്. നിപ വൈറസ് ആണോ പനിക്ക് കാരണം എന്ന് സംശയിക്കുന്നതിനാലാണ് ജാഗ്രത നിര്‍ദേശം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണ്. ഇതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം കേരളത്തിനാണ് ലഭിച്ചത്. 138 കോടി രൂപ മാത്രമാണ് ഇതിനായി കേന്ദ്രം നൽകുന്നത്. എന്നാൽ കേരള സർക്കാർ ഒരുവർഷം ഇതിനായി ചിലവഴിക്കുന്നത് 1800 കോടി രൂപയാണ്.
വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത സാഹചര്യത്തിൽ തിരിച്ചു നൽകണമെന്ന ഉറപ്പിൽ 238.4 ഏക്കർ ഭൂമി മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനിക്കായി സർക്കാർ ഏറ്റെടുത്തു നൽകിയിരുന്നു. ഇതുകൂടാതെ കമ്പനി നേരിട്ട് 82.37 ഏക്കർ ഭൂമി പിന്നീട് വാങ്ങുകയും ചെയ്തിരുന്നു.
തുടർച്ചയായി ലാഭമുണ്ടാക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനം എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള നടപടി വേഗത്തിലാക്കി കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചെങ്കിലും അനുവദിക്കാതെയാണ് സ്ഥാപനത്തെ വിൽപ്പനയ്‌ക്കുവച്ചത്.
സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും. എംഎസ്ഡബ്ല്യു / ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് നടപടി.
ഭരണഘടനാപരമായി ചർച്ചചെയ്ത് തീരുമാനിച്ച രാജ്യത്തിന്റെ പേര് മാറ്റാൻ ആർക്കാണ് അവകാശം.
യുനെസ്കോ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടില്‍ കേരളത്തിന് പ്രത്യേക പരാമര്‍ശം.
സംസ്ഥാനം കൃത്യമായി കേന്ദ്രത്തിന് വിഹിതം നല്‍കുന്നുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട നികുതി വിഹിതം കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നില്ല. ആയിരക്കണക്കിന് കോടി രൂപയുടെ കുറവാണ് ഇതില്‍ വന്നിരിക്കുന്നത്.
സഖാവ് ചടയൻ ഗോവിന്ദൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വർഷം തികയുകയാണ്. പഴയ ചിറയ്ക്കല്‍ താലൂക്കിൽ നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ചാണ് സഖാവ് പാർടി നേതൃത്വത്തിലേക്ക് കടന്നുവന്നത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് അദ്ദേഹം വഹിച്ചിരുന്നു.
പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സഖാവ് ജെയ്ക്ക് സി തോമസിന് ഉണ്ടായ പരാജയം ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പാടേ അപ്രതീക്ഷിതമല്ല. എന്നിരിക്കിലും വോട്ടിംഗിൽ ഇത്രവലിയ അന്തരം എങ്ങനെ ഉണ്ടായി എന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.
സനാതനധർമത്തെ ദ്രാവിഡപ്രസ്ഥാനത്തിൻറെ ചിന്തയ്ക്കനുസരിച്ച് വിമർശിച്ച ഉദയനിധി സ്റ്റാലിന് "വസ്തുതകൾ വച്ച് ഉചിതമായി മറുപടി നല്കണം," എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതായാണ് ഇന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്‌ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്‌ചയാണ്. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്.