വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം. മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനിൽക്കേണ്ട കാലമാണിത്. വർഗീയതയോട് സമരസപ്പെടുന്നവർക്ക് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല.

വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം. മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനിൽക്കേണ്ട കാലമാണിത്. വർഗീയതയോട് സമരസപ്പെടുന്നവർക്ക് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല.
അദാനി ഓഹരി കുംഭകോണം ഒരു നിർണ്ണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടാണ് കോളിളക്കത്തിനു തുടക്കംകുറിച്ചത്. സുപ്രിംകോടതി നിർദ്ദേശപ്രകാരം സെബി ആരോപണങ്ങൾ പരിശോധിച്ച് ഇടക്കാല റിപ്പോർട്ട് നൽകി.
കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി ഈടാക്കണമെന്നാണ് കോമ്പറ്റീഷൻ കമീഷൻ ഉത്തരവ്. 622 കോടി രൂപയാണ് എംആർഎഫിന് പിഴയിട്ടത്. ഇവരടക്കം ടയർ കുത്തകകൾ കർഷകരെ വഞ്ചിച്ചതിന് പിഴ ഈടാക്കി കർഷകർക്ക് മടക്കിനൽകണമെന്ന് ഒരേ സ്വരത്തിൽ പറയണം. അതിനു കോൺഗ്രസ് തയ്യാറാണോ?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്കാരങ്ങൾ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ട് ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിന് കത്തയച്ചു.
ഏതെല്ലാം തരത്തില് കേരളത്തെ സാമ്പത്തികമായി ഞെരുക്കാന് കഴിയുമെന്ന് കേന്ദ്രം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഓണം നമുക്ക് മുന്നിലെത്തിയത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ബിജെപി - ആർഎസ്എസ് ഹിന്ദുത്വരാഷ്ട്രീയം സമൂഹത്തെ തകർക്കുകയാണ്.
മനുഷ്യർക്കുള്ളിൽ അപരവിദ്വേഷം വളർത്തി വർഗീയമായി വിഘടിപ്പിക്കുന്ന ഹിന്ദുത്വരാഷ്ട്രീയം മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുസഫർ നഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികയുടെ നടപടി.
സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നത നേതാവുമായിരുന്ന സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.
സരോജിനി ബാലാനന്ദന് അന്ത്യാഭിവാദ്യങ്ങൾ. പാർട്ടി മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സഖാവ് പുരോഗമന വനിതാ പ്രസ്ഥാനത്തിന്റെ സമര നേതൃത്വമായി മാറുകയായിരുന്നു. വനിതാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സഖാവ് സ്ത്രീ ചൂഷണങ്ങൾക്കെതിരെ അവിരാമം പോരാടിയിരുന്നു.
ഓണത്തെ വരവേൽക്കുന്നതിനായി 18000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ കൈകളിലേക്കെത്തിച്ചത്. രാജ്യത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമ്പോഴും സംസ്ഥാനത്ത് അത് പിടിച്ചു നിർത്താൻ നമുക്ക് കഴിയുന്നു.
ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റി എൽഡിഎഫ് സർക്കാർ മുന്നോട്ടു പോവുകയാണ്. മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രഖ്യാപിച്ച ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന മാതൃകാപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായിരിക്കുകയാണ്.
സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്.
മധ്യപ്രദേശിൽ 19 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമാണ്.
രാജ്യത്ത് സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ മരണമാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന അമിതാധികാര പ്രയോഗമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഭരണഘടന, മതനിരപേക്ഷത, ജുഡീഷ്യറി, പാർലമെന്ററി തുടങ്ങി എല്ലാ സംവിധാനങ്ങളും നോക്കുകുത്തിയായി മാറുകയാണ്.
ഓണം ആളുകൾക്ക് സന്തോഷിക്കാനാവില്ലെന്ന പ്രചരണമാണ് ഏതാനം ആഴ്ചകൾ മുമ്പ് വരെ ചിലർ നടത്തിയത്. അത്തരം പ്രചരണങ്ങളിൽ പലതും പൊളിവചനങ്ങളായിരുന്നു. വറുതിയുടെയും പ്രയാസത്തിന്റെയും ഓണമായിരിക്കും ഇക്കുറിയെന്ന പ്രചരണം വിശ്വസിച്ചവർക്ക് പോലും ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി.