ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ
പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നേ കോൺഗ്രസ് ആദ്യം ബിജെപിയെ തോൽപ്പിക്കാൻ എന്താണ് മാർഗം എന്നാണ് നോക്കേണ്ടത്. ഹിന്ദി ബെൽറ്റിൽ എവിടെയാണ് കോൺഗ്രസ് ഉള്ളത്. കനുഗോലു സിദ്ധാന്തം കൊണ്ടുപോയാലൊന്നും അവിടെ വിജയിക്കാൻ പറ്റില്ല. നല്ല വീട്ടുവീഴ്ച ചെയ്യേണ്ടിവരും.
പതിനെട്ട് യുഡിഎഫ് എംപിമാരെക്കൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ല, അവർ നിശ്ശബ്ദരാണ്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ പ്രതികരിക്കാനുള്ളത് രണ്ട് എൽഡിഎഫ് എംപിമാർ മാത്രമാണ്. യുഡിഎഫ് എംപിമാർ കേന്ദ്രസർക്കാരിനൊപ്പം നിൽക്കുന്ന കാഴ്‌ചയാണ്.
ബിജെപിയുടെ കേരള വിരുദ്ധ മനസ് കോണ്‍ഗ്രസും സ്വീകരിക്കുകയാണ്. ഇരുവര്‍ക്കും ഒരേ മനസാണ്. കേരളത്തിന് അര്‍ഹമായത് കേന്ദ്രം നല്‍കുന്നില്ല. പ്രതിപക്ഷവും കേന്ദ്ര നയത്തേ എതിര്‍ക്കാന്‍ തയ്യാറാവുന്നില്ല. കേരളം ഒന്നാകെ നവ കേരള സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുക്കുകയാണ്.
എന്താണ് കേരളമെന്ന് ഇന്നലെ നടത്തിയ തെരുവു നടത്തത്തിലൂടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മനസിലാക്കി. അതോടൊപ്പം കേരളത്തിന്റെ ക്രമസമാധാനനില രാജ്യത്തിനാകെ ബോധ്യപ്പെടുകയും ചെയ്തു. നാട്ടിലെ എതു തെരുവിലൂടേയും നടക്കാമെന്ന ആരോഗ്യകരമായ അവസ്ഥയാണ് ഇവിടെയുള്ളതെന്ന് ഗവർണർക്ക് മനസിലായല്ലോ.
പാർലമെന്റിൽനിന്ന് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്‌ത നടപടി അങ്ങേയറ്റം അപലപനീയമാണ്. പ്രതിഷേധിച്ച എംപിമാരെ മുഴുവൻ സസ്‌പെൻഡ് ചെയ്‌തത് പാർലമെന്റ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. രാജ്യസഭയിലുണ്ടായിരുന്ന മുഴുവൻ ഇടതുപക്ഷ അംഗങ്ങളും സസ്പെൻഷന് വിധേയരായി.
സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സുശീല ഗോപാലൻ അന്തരിച്ചിട്ട് 22 വർഷവും എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 19 വർഷവുമാകുന്നു.
ഗവര്‍ണറെ സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട സമയമാണ്, അതിനുള്ള നടപടി സ്വീകരിക്കും. അദ്ദേഹത്തിന് മറ്റെന്തോ ഉദ്ദേശമുണ്ട്. അതിനായി അദ്ദേഹം സ്വയം പ്രചരണം നടത്തുകയാണ്. മുരളീധരനെ പോലെ അപൂര്‍വ്വം ആളുകള്‍ക്ക് മാത്രമെ ഗവര്‍ണറെ ഉള്‍ക്കൊള്ളാനാകൂ.
കേരളത്തിന്റെ സമുദ്രാതിർത്തിയില്‍ വച്ച് മയക്കുമരുന്ന് പിടിച്ച സംഭവം പോലും, കേരളത്തെ ഇകഴ്ത്തി കാണിക്കാൻ ഉപയോഗിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര തുറമുഖവകുപ്പിന്റെ കണക്കുകൾ പ്രസക്തമാണ്.
ദീർഘദൂര യാത്രക്കാരുടെ ആശ്രയമായ നിരവധി ട്രെയിനുകൾ ഇന്ത്യൻറെയിൽവേ റദ്ദാക്കിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്ക് വേണ്ടി ഇന്ത്യയിൽ ഇതിനു മുൻപ് ഇത്തരത്തിൽ വ്യാപകമായി ട്രെയിനുകൾ വിട്ടു നൽകിയിട്ടില്ല.
ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാലയെ സംഘർഷ ഭരിതമാക്കുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ കുട്ടികളെപ്പോലെ ചാൻസലർ പ്രതികരിക്കുന്നു. കുട്ടികളുമായുള്ള സംഘർഷം അവസാനിപ്പിച്ച് ക്യാമ്പസ് വിടണം എന്നതാണ് പറയാനുള്ളത്.
പാർലമെന്റിലെ പുകബോംബ് ആക്രമണത്തിലുണ്ടായ ഗുരുതര സുരക്ഷാവീഴ്‌ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല. സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാണിക്കുന്ന എംപിമാരെ സസ്‌പെൻഡ് ചെയ്യുകയാണ് സർക്കാർ. പ്രതിഷേധക്കാർക്ക് കയറാൻ പാസ് നൽകിയ ബിജെപി എംപിക്ക് ഇതിൽ പങ്കുണ്ടോയെന്നതടക്കം നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഗവർണർ നടത്തുന്നത് കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണ്. പ്രകോപനപരമായ കാര്യങ്ങളാണ് ആരിഫ് മൊഹമ്മദ് ഖാൻ ചെയ്യുന്നത്. എന്തൊക്കെയോ വിളിച്ചുപറയുന്നു. ഗവർണറാണെന്ന കാര്യംതന്നെ പലപ്പോഴും മറക്കുകയാണ്. ഗവർണറുടെ നടപടികൾ രാജ്യംതന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലെത്തി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിനും ജനങ്ങൾക്കും അപമാനമാണെന്നും അദ്ദേഹത്തെ അടിയന്തരമായി തിരിച്ചു വിളിക്കണം. ഒരു സംസ്ഥാനത്തെ ഗവർണർ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടതും പെരുമാറേണ്ടതും. ഗവർണർക്ക് എന്തോ സംഭവിച്ചിരിക്കുകയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ല. ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.