സഖാവ് എ കെ നാരായണന്റെ വിടവാങ്ങൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ്. ബീഡിമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് സഖാവ് പൊതുപ്രവർത്തനത്തിലേക്ക് വരുന്നത്.കാസർകോട് ജില്ല രൂപീകരിച്ചതുമുതൽ സിപിഐ എം ജില്ലാസെക്രട്ടേറിയറ്റ് അംഗമാണ്.

സഖാവ് എ കെ നാരായണന്റെ വിടവാങ്ങൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ്. ബീഡിമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് സഖാവ് പൊതുപ്രവർത്തനത്തിലേക്ക് വരുന്നത്.കാസർകോട് ജില്ല രൂപീകരിച്ചതുമുതൽ സിപിഐ എം ജില്ലാസെക്രട്ടേറിയറ്റ് അംഗമാണ്.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയില്ലെങ്കിൽ കേരളം എത്രയോ മുമ്പ് തന്നെ മികച്ച വരുമാനം നേടുമായിരുന്നു. ജിഎസ്‌ടി നഷ്‌ടപരിഹാരം തരാൻ തയ്യാറായില്ല. കടമെടുപ്പ് പരിധി കുറച്ചു. 57,000 കോടി രൂപ സംസ്ഥാനത്തിന് നൽകാനുണ്ട് . അതിന്റെ പേരിൽ സർക്കാർ ജീവനക്കാരുടെ ശമ്പളമൊന്നും വെട്ടില്ല.
നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിനുമേലുള്ള ഷൂ ഏറ് കേവലം പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. നവകേരള സദസിന്റെ പറവൂരിലെ സ്വീകാര്യത കണ്ട് അതിനെ എങ്ങനെയും തകർക്കാനുള്ള ശ്രമങ്ങളാണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും നടത്തുന്നത്.
സിപിഐ എം കാസറഗോഡ് ജില്ലാ മുൻ സെക്രട്ടറി സഖാവ് എ കെ നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സ. എ കെ നാരായണൻ ദീർഘകാലം കാസറഗോഡ് ജില്ലയിലെ പാർടിയുടെ അമരക്കാരനായിരുന്നു. ബീഡിമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് സഖാവ് പൊതുപ്രവർത്തനത്തിലേക്ക് വരുന്നത്.
റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. സിൽവർ ലൈൻ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട് ഇതു വ്യക്തമാക്കുന്നതാണ്. ഈ നിഷേധാത്മക സമീപനം എല്ലാക്കാലവും കേന്ദ്രസർക്കാരിന് തുടരാൻ കഴിയില്ല.
തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേവലം ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി. പുതുതായി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂക്ഷിച്ച് പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത് ഇതാണ്.
കേരളത്തിന്റെ വികസനം ഒന്നിച്ചുനിന്ന് തടയാൻ കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാരയുണ്ട്. കേന്ദ്രസർക്കാർ കേരളത്തോട് നിഷേധസമീപനം സ്വീകരിക്കുമ്പോൾ കേന്ദ്രത്തിന്റെ മനസ്സിനൊപ്പമായിരുന്നു ഇവിടുത്തെ കോൺഗ്രസും യുഡിഎഫും. കേന്ദ്രഭരണത്തിലുള്ള ബിജെപിക്കൊപ്പം കോൺഗ്രസ് മനസ്സും ചേരുകയായിരുന്നു.
സഖാവ് കാനം രാജേന്ദ്രന്റെ അകാലനിര്യാണം ഏറെ വേദനാജനകമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തനായ പോരാളിയെയാണ് നമുക്ക് നഷ്ടമായത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന് തൊഴിലാളി വർഗത്തിന്റെ സമുന്നതനായ നേതാവായി മാറുകയായിരുന്നു സഖാവ് കാനം.
മാധ്യമങ്ങള്‍ ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്നിട്ട് കരിങ്കൊടി കാണിച്ച ശേഷം അതിന്റെ ചിത്രം എടുക്കുന്ന മാധ്യമരീതി ശരിയല്ല. ചിലയിടത്ത് അങ്ങനെ ഒരു കാര്യം കണ്ടുതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.
അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി വിജയിച്ചു. തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസവിജയം. മിസോറമിൽ എൻഡിഎ ഘടക കക്ഷിയായ എംഎൻഎഫ് ദയനീയമായി പരാജയപ്പെട്ടു. ദീർഘകാലം സംസ്ഥാനം ഭരിച്ച കോൺഗ്രസും ദയനീയമായി തോറ്റു.
ഗവര്‍ണര്‍ക്ക് പല പരാതികളും കിട്ടുമെന്നും അതൊക്കെ സര്‍ക്കാരിനയച്ച് വിശദീകരണം തേടേണ്ട ആവശ്യം ഗവര്‍ണര്‍ക്കില്ല. അതിന് മറുപടി കൊടുക്കാന്‍ സര്‍ക്കാർ ബാധ്യസ്ഥമല്ല. സര്‍ക്കാര്‍ എന്തിന് മറുപടി കൊടുക്കണം. ഒരു പ്രശ്‌നം ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടാല്‍ അത് സര്‍ക്കാരിനോട് ചോദിച്ചാല്‍ മറുപടി കൊടുക്കും.
ലോകത്തെ ഏത് നാടിനോടും കിടപിടിക്കുന്ന നിലയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. മുൻ തലമുറ വളർന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഉള്ളംകൈയിൽ ലോകം മുഴുവനും ലഭിക്കുന്ന കാലമാണ്.
സംസ്ഥാന നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കുന്ന ബില്‍ സ. വി ശിവദാസന്‍ എംപി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
എഴുതിത്തള്ളുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം. റിസര്‍വ് ബാങ്കും ബാങ്കിംഗ് കമ്പനികളും തമ്മില്‍ വായ്പകള്‍ സംബന്ധിച്ച് നടത്തുന്ന ആശയവിനിമയങ്ങള്‍ രഹസ്യമായിരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിയമത്തിലെ 45 ഇ വകുപ്പ് അനുശാസിക്കുന്നത്.
ബിജെപി എംപി ഹർണാഥ് സിംഗ് യാദവ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുന്ന വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐ എം എംപിമാർ നോട്ടീസ് നൽകി. സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് സ. എളമരം കരീം, ഉപനേതാവ് സ. ബികാഷ് രഞ്ജൻ ഭട്ടാചാര്യ, വിപ്പ് സ. വി ശിവദാസൻ, സ.