ദി കേരള സ്റ്റോറി കേരളത്തിൻ്റെ റിയൽ സ്റ്റോറി അല്ല. കേരളത്തോടുള്ള സംഘപരിവാർ വൈരാഗ്യമാണ് നുണ സ്റ്റോറികൾക്ക് പിന്നിലെന്ന് തിരിച്ചറിയണം. കേരളത്തെക്കുറിച്ച് പെരുംനുണ പറയുമ്പോൾ അത് കാണാൻ ആളുണ്ടാകില്ല.

ദി കേരള സ്റ്റോറി കേരളത്തിൻ്റെ റിയൽ സ്റ്റോറി അല്ല. കേരളത്തോടുള്ള സംഘപരിവാർ വൈരാഗ്യമാണ് നുണ സ്റ്റോറികൾക്ക് പിന്നിലെന്ന് തിരിച്ചറിയണം. കേരളത്തെക്കുറിച്ച് പെരുംനുണ പറയുമ്പോൾ അത് കാണാൻ ആളുണ്ടാകില്ല.
പതിനെട്ടാം ലോക്സഭയുടെ ആദ്യഘട്ടം വോട്ടെടുപ്പിന് ഒരാഴ്ചയേയുള്ളൂ. ഇക്കുറി 400ല്‍ അധികം സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം ബിജെപിയുടെ ആസന്നമായ പരാജയം മറച്ചുവയ്ക്കാനുള്ള കണ്‍കെട്ട് വിദ്യ മാത്രമാണെന്ന് ഓരോ ദിവസവും വ്യക്തമാകുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർഎസ്എഎസ് നിയന്ത്രിക്കുന്ന ബിജെപിയുടെ കെെയിലേക്കാണ് അധികാരം എത്തിയത്. കേന്ദ്ര ഭരണാധികാരികളെന്ന നിലയ്ക്ക് ഭരണഘടനയും നമ്മുടെ രാജ്യത്തിന്റെ മൂല്യവും സംരക്ഷിക്കാൻ ബാധ്യതയുള്ളവരാണെങ്കിലും അവർ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെ തകർക്കുയാണ് ചെയ്യുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത പ്രധാന വിഭാഗത്തിന് ഒരു കാരണമുണ്ടായിരുന്നു. പ്രചാരവേലയിലൂടെ ബോധപൂർവം നിർമിച്ചതാണെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം നൽകുന്നതിനും കോൺഗ്രസിനേ കഴിയൂ എന്ന വിശ്വാസമായിരുന്നു ആ കാരണം.
കേന്ദ്ര അവഗണനയ്ക്കെതിരായ പോരാട്ടത്തിൽ യുഡിഎഫ് കേരളത്തെ വഞ്ചിക്കുകയാണ്. കേരളത്തിനെതിരെ ബിജെപി പ്രചരിപ്പിക്കുന്ന നുണകൾ ഏറ്റെടുക്കലാണ് യുഡിഎഫിന്റെ പണി.
ഇന്ത്യാചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളത്. ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ച ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ്. 8252 കോടി രൂപയാണ് വിവിധ കമ്പനികളിൽനിന്ന് ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി വാങ്ങിയത്.
കോൺഗ്രസ് പ്രകടനപത്രിക പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന വിമർശനത്തിൽ പ്രതിപക്ഷ നേതാവ് ഉരുണ്ടുകളിക്കുകയാണ്. പല നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പൗരത്വ ഭേദഗതിയെക്കുറിച്ച് കോൺഗ്രസ് പ്രകടനപത്രിക പരാമർശിക്കുന്നേയില്ല. അത് മനപൂർവം മാറ്റിനിർത്തിയതാണ്.
സാമ്പത്തികമായി പ്രതിസന്ധി സൃഷ്‌ടിക്കുക മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പിന്തുണയോടെ കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത്.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന സഖാവ് എം സി ജോസഫൈന്റെ വേർപാടിന് രണ്ടു വർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ 10നാണ് ഹൃദയാഘാതത്തെ തുടർന്ന് സഖാവിന്റെ അന്ത്യം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത പ്രധാന വിഭാഗത്തിന് ഒരു കാരണമുണ്ടായിരുന്നു. പ്രചാരവേലയിലൂടെ ബോധപൂർവം നിർമിച്ചതാണെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം നൽകുന്നതിനും കോൺഗ്രസിനേ കഴിയൂ എന്ന വിശ്വാസമായിരുന്നു ആ കാരണം.
കേരള സ്‌റ്റോറി സിനിമയും അതിന്റെ പ്രദർശനവും ആർഎസ്‌എസ് അജണ്ടയുടെ ഭാഗമാണ്. സിനിമയുടെ യാതൊരു കലാമൂല്യവും കേരള സ്‌റ്റോറിക്ക് ഇല്ല. മുസ്ലിം, കമ്യൂണിസ്റ്റ്, കേരള വിരുദ്ധ സിനിമയാണ് കേരള സ്‌റ്റോറി. നിരോധിക്കുകയല്ല, ആശയത്തെ ആശയംകൊണ്ട് നേരിടുകയാണ് വേണ്ടത്.
സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസില്ല. എന്തിനാണ് ഇത്ര പെന്‍ഷന്‍ നല്‍കുന്നത് എന്നാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചോദിക്കുന്നത്. കേരളത്തിന് അർഹമായ ഗ്രാന്റുകൾ കുറച്ചും മറ്റ് ഉപരോധങ്ങൾ ഏർപ്പെടുത്തിയും കേന്ദ്രം കേരളത്തെ സാമ്പത്തികമായി പരമാവധി ഞെരുക്കുകയാണ്.
വ്യത്യസ്ത നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടതായിരുന്നു ഇന്ത്യ. കേരളംതന്നെ മൂന്ന് നാട്ടുരാജ്യമായിരുന്നല്ലോ. ഈ രാജ്യങ്ങൾ പരസ്പര യുദ്ധങ്ങൾ സാധാരണമായിരുന്നു. കാൾ മാർക്സ് സൂചിപ്പിച്ചതുപോലെ ഇത്തരത്തിൽ പരസ്പരം ഏറ്റുമുട്ടിയിരുന്ന നാട്ടിൽ ബ്രിട്ടീഷുകാർക്ക് എളുപ്പം ആധിപത്യം സ്ഥാപിക്കാനായി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഫാസിസത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും സമീപനമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആര്‍എസ്എസ് സ്വീകരിക്കുന്നത്.
അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷത്തെ കേന്ദ്രം വേട്ടയാടുമ്പോള്‍ കോൺഗ്രസിന് ഇരട്ടത്താപ്പാണ്. കേന്ദ്ര അന്വേഷണ ഏജൻസികള്‍ എല്ലാ പ്രതിപക്ഷ പാര്‍ടികള്‍ക്കുമെതിരെ നീങ്ങുകയാണ്. എന്നാൽ അന്വേഷണം കോൺഗ്രസിനെതിരെ വരുമ്പോള്‍ അവര്‍ അതിനെ എതിര്‍ക്കും.