നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കേരളം ആർജ്ജിച്ച നേട്ടങ്ങളെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒരുമിച്ചുനിന്ന് നേരിടണം.

നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കേരളം ആർജ്ജിച്ച നേട്ടങ്ങളെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒരുമിച്ചുനിന്ന് നേരിടണം.
കേരളത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചു നവകേരളം സാധ്യമാക്കണം. ഒരുമയും ഐക്യവും കൊണ്ട് ഇതു നേടിയെടുക്കാവുന്നതേയുള്ളൂ.
മാനവികതയിലും സാമൂഹികനീതിയിലും സാങ്കേതിക നൈപുണ്യത്തിലുമൂന്നിയ വികസനം ലക്ഷ്യമിട്ട്, ജനകീയ വികസന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക് എത്തിയിരിക്കുകയാണ്.
രണ്ടാം പിണറായി സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ കൂടുതൽ നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് ഒന്നാം വാർഷിക ദിനത്തിൽ ഞങ്ങൾ പറഞ്ഞത്. ഇന്നാണ് രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനം.
കേന്ദ്ര ഗവൺമെന്റ് നയമനുസരിച്ച് 2000 രൂപ നോട്ടുകൾ ഇന്നുമുതൽ പിൻവലിക്കുന്നതിനുള്ള നടപടികൾ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബർ 30നകം കയ്യിലുള്ള 2000ത്തിന്റെ നോട്ടുകൾ ബാങ്കുകളിൽ കൊടുത്ത് മാറണം എന്നാണ് വാർത്തകളിൽ കാണുന്നത്.
പുതിയ നോട്ടു നിരോധനത്തിൻ്റെ ഉന്നം രാഷ്ട്രീയമാണ്. അത് വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളാണ്. കർണ്ണാടക തെരഞ്ഞെടുപ്പ് പരാജയം ബിജെപിയെ ഭയപ്പെടുത്തിയിട്ടുണ്ട്. കയ്യും കണക്കുമില്ലാതെ ബിജെപി പണം ചെലവഴിച്ചു. 650 കോടി രൂപയുടെ കള്ളപ്പണമാണ് അധികൃതർ പിടിച്ചെടുത്തത്.
'എല്ലാവർക്കും ഇന്റർനെറ്റ്' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്.
സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം. സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ്ങളുയർന്നു വന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്നേഹവുമുള്ളൊരു ജനതയെ വാർത്തെടുക്കാൻ ഈ ജനകീയപോരാട്ടങ്ങൾക്ക് സാധിച്ചു.
കേരളം ആരോഗ്യപരിപാലന രംഗത്ത് നേടിയ പുരോഗതി സമാനതകളില്ലാത്തതാണ്. ഒരു ദേശത്തിന്റെ പുരോഗതിയുടെ സൂചകം അതിന്റെ ആരോഗ്യമുള്ള ജനതയാണ് എന്ന ലക്ഷ്യത്തോടെ എല്ലാ വിഭാഗത്തിനും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കിയാണ് എൽഡിഎഫ് സർക്കാർ നടപടികൾ കൈക്കൊണ്ടിട്ടുള്ളത്.
മാധ്യമ സ്ഥാപനങ്ങൾ ബിജെപിയ്‌ക്ക് സ്വയം വിറ്റിരിക്കുകയാണ്. മാധ്യമങ്ങൾ കേരള സർക്കാരിനെ താറടിച്ചു കാണിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ പശ്ചാതലത്തിലാണ് ഇടതുപക്ഷം ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ തയ്യാറായത്.
സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ മുപ്പത്തിയെട്ടാം ചരമദിനമാണിന്ന്.
സഖാവ് ഇ കെ നായനാരുടെ പത്തൊൻപതാം ഓർമ്മദിനമാണിന്ന്. എക്കാലത്തും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്ന അദ്ദേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർടിയുടെ ഉജ്ജ്വല നേതൃത്വമായി നിലകൊണ്ടു.
കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ല. കേരളത്തില്‍ മുഖ്യ ശത്രുവായി സിപിഐ എമ്മിനെ കാണുന്നു, അക്കാരണത്താലാണ് നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും തെലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിക്കാത്തത്.
ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. 19 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ഇന്നും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.
കർണാടകത്തിൽ ഈ മാസം 10ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടു. 150 സീറ്റ് നേടുമെന്ന് പറഞ്ഞ് (അമിത് ഷാ) പ്രചാരണം ആരംഭിച്ച ബിജെപിക്ക് 66 സീറ്റുകൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നു.