ഒട്ടുമിക്ക മാധ്യമങ്ങളും നമുക്ക് എതിരാണ്. ഈ ഭൂമുഖത്ത് മാർക്സിസ്റ്റ് വിരുദ്ധവും വലതുപക്ഷ നിലപാടിന് പ്രചാരണം നടത്തുന്നതുമായ മാധ്യമങ്ങൾ കേരളത്തിലേത് പോലെ ലോകത്ത് എവിടെയുമില്ല. മാധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചിരിക്കുന്നു.

ഒട്ടുമിക്ക മാധ്യമങ്ങളും നമുക്ക് എതിരാണ്. ഈ ഭൂമുഖത്ത് മാർക്സിസ്റ്റ് വിരുദ്ധവും വലതുപക്ഷ നിലപാടിന് പ്രചാരണം നടത്തുന്നതുമായ മാധ്യമങ്ങൾ കേരളത്തിലേത് പോലെ ലോകത്ത് എവിടെയുമില്ല. മാധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചിരിക്കുന്നു.
മതനിരപേക്ഷതയില്ലെങ്കിൽ ജനാധിപത്യത്തിന് നിലനിൽപ്പില്ല, രണ്ടും പരസ്‌പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഹിന്ദുരാഷ്‌ട്രവാദത്തെ എതിർത്തതിനും മതനിരപേക്ഷതയ്‌ക്കായി നിലകൊണ്ടതിനുമാണ് ഗാന്ധി കൊലചെയ്യപ്പെട്ടത്.
രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബിജെപി സർക്കാരുകൾ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും ദേശതാല്പര്യത്തിന് എതിരാണ്. സങ്കീർണമായ സാമൂഹ്യസാഹചര്യമുള്ള ഒരു സംസ്ഥാനത്ത് തീക്കളി നടത്തുകയാണ് ബിജെപി.
കെ സുധാകരനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. മോണ്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സിപിഐഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് വൈകാതെ സുധാകരന്‍ തിരിച്ചറിയും.
കോൺഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 48-ാം വാർഷികമാണ് ജൂൺ 25 അർധരാത്രി. അന്ന് സംഭവിച്ചത് എന്തൊക്കെയായിരുന്നുവെന്നും എന്തുകൊണ്ടായിരുന്നുവെന്നും പരിശോധിക്കുന്നത് ഇത്തരുണത്തിൽ പ്രസക്തമാണ്.
ബിജെപിയും കോൺഗ്രസും തമ്മിൽ എന്തു വ്യത്യാസം? പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരോടും പ്രതിയോടും ഒപ്പമുള്ള കെപിസിസി പ്രസിഡന്റിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും മൊബൈല്‍ സന്ദേശങ്ങളുമെല്ലാം സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നതാണ്.
കേന്ദ്രം ഭരിക്കുന്ന പാർടിയായ ബിജെപി ഒരു പ്രത്യേക രാഷ്ട്രീയതന്ത്രമാണ് പയറ്റുന്നത്. സാമൂഹിക അനിശ്ചിതത്വം ദേശീയതലത്തിൽ ഇവർ പ്രചരിപ്പിക്കുകയാണ്. മണിപ്പൂരിലെ അക്രമത്തിൽ ഇപ്പോൾ ദൃശ്യമായിരിക്കുന്ന ആളുകളുടെ ശിഥിലീകരണം ബിജെപിയുടെ ഇത്തരം നീക്കങ്ങളുടെ ഒരു ഉദാഹരണമാണ്.
പ്രിയ വർഗീസിനെതിരെ മാധ്യമങ്ങൾ നടത്തിയത് ആസൂത്രിതമായ നീക്കമാണ്. പ്രിയയുടെ കേസിൽ വിധി ഗവർണർക്കും തിരിച്ചടിതന്നെയാണ്. സുധാകരനെതിരെ പറയുമ്പോൾ മാധ്യമങ്ങൾക്ക് എന്താണ് പ്രശ്നം? കേരളത്തിൽ യാതൊരുവിധ മാധ്യമവേട്ടയും ഇല്ല. എസ്എഫ്ഐയെ പഴിപറയാനെ മാധ്യമങ്ങളുടെ നാക്കിന് ശക്തിയുള്ളൂ.
മാർക്സിന് ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യകാരൻമാരിൽ പ്രധാനിയായിരുന്നു വില്ല്യം ഷേക്സ്പിയർ. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ പ്രതിനിധാനംചെയ്യുന്നതാണ് ഷേക്സ്പിയർ കൃതികളിലെ കഥാപാത്രങ്ങളെന്നും മാർക്സ് നിരീക്ഷിച്ചു. ഒഥല്ലോ എന്ന നാടകത്തിലെ കഥാപാത്രങ്ങളുടെ സവിശേഷത മാർക്സ് എടുത്തുപറഞ്ഞിട്ടുണ്ട്.
ദിവസങ്ങളോളം മാധ്യമങ്ങൾ ചർച്ച ചെയ്ത വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്ന ദിവസമാണ് ഇന്ന്. സിപിഐ എം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ടതാണ്, അധിക്ഷേപിക്കപ്പെട്ടതാണ്.
മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരങ്ങളില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിചേരണം.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്. മുമ്പൊരുകാലത്തും ഉണ്ടാകാത്ത തരത്തിലുള്ള വികസന നേട്ടങ്ങളാണ് തുടർച്ചയായി ഏഴു വർഷം സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കൈവരിച്ചത്.
പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നയം തിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം. മണിപ്പൂരിലെ ജനങ്ങൾ കത്തിയമരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ഡബിൾ എൻജിൻ ഭരണകൂടത്തിന്റെ പരാജയമാണ് ഈ മൗനത്തിന് കാരണം.
മണിപ്പൂർ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണം. വിഷയത്തിൽ പ്രതികരിക്കാൻ മോദി തയ്യാറാകണം. മണിപ്പൂരിലെ പ്രതിപക്ഷ പാർടികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണുന്നതിനായി 10 ദിവസമായി ഡൽഹിയിലുണ്ട്. ഇതുവരെ സമയം അനുവദിച്ചിട്ടില്ല.
മാധ്യമ വ്യവസായത്തിൽ അടിമവേലക്ക് സമാനമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് മാധ്യമ മുതലാളിമാരുടെ നീക്കം. ലേബർകോഡ് വന്നശേഷം മാധ്യമരംഗത്ത് തൊഴിൽ സുരക്ഷിതത്വം കുറഞ്ഞു.